Sunday, December 20, 2020

പുരോഗമന സിനിമയുടെ വായിക്കാപ്പുറങ്ങൾ


---------------------
മനുഷ്യന്റെ സാമൂഹികവും സാംസ്കാരികവുമായ മാനസികാവളർച്ചയെയും പുരോഗമന ചിന്തയെയും അതെ കാലയിടത്തിലെ കലാ വ്യവഹാരവുമായി ബന്ധപ്പെടുത്തി വായിച്ചെടുക്കാൻ കഴിയും. പാരമ്പര്യമായി കൈമാറിപ്പോന്ന ജാതീയമായ വിഭജനങ്ങളാൽ നിർമിക്കപ്പെട്ട നമ്മുടെ സാമൂഹികത എത്രത്തോളം പുരോഗമന ചിന്തയെ ഉത്പാദിപ്പിക്കുന്നു എന്നും, താരതമ്യേന അധികാര കേന്ദ്രീകൃതമല്ലാത്ത ന്യൂനപക്ഷ സ്വത്വങ്ങളുടെ ജീവിത പരിസരങ്ങളോട് നമ്മുടെ കല എത്രത്തോളം ഐക്യപ്പെടുന്നു എന്നതും ഇതേ സാംസ്കാരിക പുരോഗതിയുടെ നേര്വായനയാണ്.
സമൂഹം നിലനിൽക്കുന്നതിന്റെ പ്രധാന ഘടകം ജാതി ആണെന്നത് യാഥാർഥ്യമായി കാണുമ്പോൾ തന്നെ പ്രത്യക്ഷമായ ജാതി ചിന്തകളെ നമ്മൾ പൊതുവ്യവഹാരങ്ങളിൽ നിന്നെത്ര സമർഥമായി മാറ്റി നിർത്തുതുന്നു എന്നൊരു ചോദ്യമുണ്ട്. പക്ഷെ ഒന്നുകൂടെ നോക്കിയാൽ പ്രത്യക്ഷത്തിൽ നമ്മൾ അയിത്തം കൽപ്പിക്കുന്ന ഇതേ ജാതി പരോക്ഷമായി നമ്മളിൽ പ്രവർത്തിക്കുന്നതിനെ നമ്മൾ മനസ്സിലാക്കുന്നുണ്ടോ എന്ന ചോദ്യമായി അത് പരിണമിക്കുന്നത് കാണാം.
ഇവിടെത്തന്നെ നിങ്ങളൊക്കെ സർട്ടിഫിക്കറ്റിൽ നോക്കുമ്പോൾ മാത്രം വെളിപാട് വരുന്ന 'ഏലിയൻ ' ആണെന്ന് സ്ഥാപിക്കാൻ നോക്കുന്ന ജാതി, നിങ്ങളുടെ തന്നെ സ്വപ്നങ്ങളിലെ ജാതിയില്ലാ കേരളത്തിന്റെ സാംസ്കാരിക വ്യവഹാരങ്ങളിൽ എത്രയാഴത്തിൽ വേരുപിടിച്ച ഒന്നാണെന്ന് ഒന്നാലോചിച്ചു നോക്കാം.

ജാതീയയതയുടെ വായനക്കായി ഉപയോഗപ്പെടുത്താൻ കഴിയുന്ന മാധ്യമമാണ് സിനിമ . മുഖ്യധാരാ കച്ചവട/പോപ്പുലർ സിനിമകളെ മലയാളിയുടെ പൊതുബോധമായി കണക്കാക്കാമെങ്കിൽ, വളരെ റാന്റം ആയി മനസിലേക്ക് വരുന്ന പോപ്പുലർ സിനിമകൾ എടുക്കണമെങ്കിൽ നമ്മുടെ കച്ചവട സിനിമകളുടെ വിനോദമൂല്യം ഉണ്ടാവുന്നത് തന്നെ ഇത്തരം സിനിമകളിൽ കടന്നു വരുന്ന അമിതമായ ജാതി ഗ്ലോറിഫിക്കേഷൻ /നോർമലൈസേഷൻ കൊണ്ട് കൂടിയായിരുന്നു, ആണ്.' ചന്ദ്രലേഖ'യിലെ 'അന്തസുള്ള നായരാവുന്ന അപ്പുക്കുട്ടനും ' 'പക വീട്ടാതിരിക്കാൻ താൻ വൈശ്യനോ ശൂദ്രനോ അല്ല, ക്ഷത്രിയനാണെന്നും വീമ്പു പറയുന്ന മന്നാഡിയാറും തുടങ്ങി ജാതീയമായ ഗ്ലോറിഫിക്കേഷൻ, നോർമലൈസേഷൻ മാത്രമായി നിൽക്കാതെ ഇത്തരം സിനിമകൾ പൊതുവെ ദളിത് -മുസ്ലിം -സ്ത്രീ സ്വത്വങ്ങളെ അപരവൽക്കരിക്കുന്നതായും കാണാം. അതുകൊണ്ട് തന്നെ ഇതുവരെ നമ്മുടെ സിനിമാ സംസ്കാരം ദളിതനെ 'സാധാരണ മാന്വഷ്യനായി ' കണക്കാക്കാൻ തുടങ്ങിയിട്ടുണ്ടോ എന്ന അന്വേഷണം തന്നെ മലർന്നു കിടന്നു തുപ്പലാണ്.

കച്ചവട സിനിമയുടെ വിപണി അധിഷ്ഠിത ബോധത്തിൽ കറുത്തവനും ക്രിമിനലുമായി ദളിത് സ്വത്വം ഇക്കാലമത്രയും അനീതി നേരിട്ടു. ആരെയും ചിരിപ്പിക്കാൻ പോന്ന വിരൂപനും കോമാളിയുമായി വിലകുറഞ്ഞ ജാതിയാധിക്ഷേപ സിനിമകളിൽ മാത്രമായി ദളിത് എന്ന സാംസ്കാരിക സ്വത്വം ഒതുങ്ങി. അതെ സമയം തന്നെ ഇതേ ജാതീയമായ പ്രിവിലേജിന്റെ സാമൂഹികാധികാരത്തിന്റെ ധാർഷ്ട്യത്തിൽ ഇവിടുത്തെ മതേതര കലാസ്നേഹി പൊതുബോധം ഉച്ചക്കഞ്ഞിക്കായി സ്കൂളിൽ പോവേണ്ടി വരുന്ന മേല്ജാതിക്കാരന്റെ ക്ഷയിച്ച ഇല്ലങ്ങൾക്കുള്ളിലെ ദരിദ്ര ജീവിതങ്ങളെ നോക്കി വിങ്ങിപ്പൊട്ടി. എന്നാൽ ജാതീയമായ അധികാരത്തിൽ പ്രവർത്തിക്കുന്ന സാമൂഹിക ഘടനയിൽ ദരിദ്രനായ ബ്രാഹ്മണന്റെ സാമൂഹികാധികാരവും, അദൃശ്യനായി തുടരുന്ന ദളിതന്റെ നിലനിൽപ്പിന്റെ ആശങ്കയും ആരും ശ്രദ്ധിച്ചില്ലെന്നു മാത്രമല്ല, അവരുടെ സാമൂഹിക പങ്കാളിത്തത്തിലേക്കുള്ള കച്ചിത്തുരുമ്പായ സംവരണത്തെ പോലും കലയെ കൂട്ടുപിടിച്ചുകൊണ്ട് ചോദ്യം ചെയ്യുകയും, ഇതിന്മേൽ നിരന്തരമായ സംഘടിത ബോധങ്ങളുമുണ്ടാക്കി. പിൽക്കാലത് ഇവിടുത്തെ സവര്ണപൊതുബോധം തന്നെ അതിലെ പത്തു ശതമാനം ഇത്തരത്തിൽ ഭരണഘടനയുടെ നൈതികബോധത്തെ തന്നെ പിന്തള്ളി എത്തരത്തിൽ തരപ്പെടുത്തി എന്നത് നമ്മെ ചോദ്യം ചെയ്യുന്ന ചരിത്രം.

ആ ചരിത്രത്തിന്റെ അനീതിയുടെ സ്പെയ്സിൽ നിസഹായരായി ഇരുന്നുകൊണ്ട് തന്നെയാണ് മലയാളിയുടെ കപട പുരോഗമന സാമൂഹിക ബോധത്തെയും കലയെയും നമുക്ക് നിരന്തരം ചോദ്യം ചെയ്യേണ്ടി വരുന്നത്. നമ്മുടെ സകല ചിന്തകളിലും എത്രത്തോളം സൂക്ഷ്മമായി പ്രവർത്തിക്കുന്ന ഒന്നാണ് ജാതി എന്നത്, ഇതേ സിനിമകൾ വീണ്ടും ഇവിടുത്തെ സവർണ പൊതുബോധത്തിന്റെ അധികാരക്കൈകളിലേക്ക് വെച്ചുനീട്ടപ്പെടുന്ന വടികളാണെന്ന ചിന്തയുണ്ടാവുന്നത്.

രാജീവ്‌ രവിയുടെ കമ്മട്ടിപ്പാടം എന്ന സിനിമ അത്തരത്തിലൊരു 'ലക്ഷണമൊത്ത' psuedo progressive സിനിമയായി കണക്കാക്കാം. ദളിതൻ അനുഭവിക്കുന്ന ജാതീയമായ അസമത്വങ്ങളെ അഡ്രെസ്സ് ചെയ്യുന്നെന്ന ലിബറൽ യുക്തിയിലൂടെ സഞ്ചരിക്കുന്ന കമ്മട്ടിപ്പാടത്തിന്റെ നിലപാട് അടിമുടി ദളിത് വിരുദ്ധമാണ്.
ഗംഗന്റെയും ബാലന്റെയും ജീവിതങ്ങളെ സംവിധായകൻ കാണുന്ന്നത് സവര്ണനായ കൃഷ്ണന്റെയും മറ്റു വരേണ്യ കഥാപാത്രങ്ങളിലൂടെയാണ്. അതായത് ദളിതന്റെ ചരിത്രം വായിക്കുന്നതും, ശെരി തെറ്റുകൾ അടയാളപ്പെടുത്തുന്നതും ആത്യന്തികമായി സവര്ണനറെ അധികാരമാണെന്നാണ് കമ്മട്ടിപ്പാടത്തിന്റെ നീതിബോധം. അവിടെ ദളിത് എന്ന സ്വത്വത്തിന്റെ, തന്റെ ചരിത്രത്തിനും ജീവിതത്തിനും മേലുള്ള അവകാശം സംവിധായകനാൽ തന്നെ നിഷേധിക്കപ്പെടുന്നു. അയാളുടെ സ്വത്വപരമായ അന്വേഷണത്തിന്റെ അനിവാര്യത നിർബാധം റദ്ദ് ചെയ്യപ്പെടുന്നു. ദളിതന്റെ പെയിൻ സവർണ്ണൻ ഏറ്റെടുക്കുന്നു. അവന്റെ പ്രതികാരം നിറവേറ്റുന്നത് സവർണന്റെ ഔദാര്യമായി സ്ഥാപിക്കപ്പെടുന്നു. ചുരുക്കത്തിൽ കമ്മട്ടിപ്പാടം എന്ന സിനിമ മുന്നോട്ട് വെക്കുന്ന നൈതിക ബോധത്തിൽ, ലോകത്തിൽ ദളിതൻ എന്ന സ്വത്വമുണ്ട്-അയാളുടെ സ്‌പെയ്‌സ് ഇല്ല. ശരീരമുണ്ട് -ശബ്ദമില്ല.

കറുത്തവനും ചിരിക്കാനുമുള്ള വകയായി മലയാള സിനിമയുടെ മാടമ്പി തറവാടകങ്ങളിൽ 'ശൊല്ലുങ്ക യെശമാ "എന്ന് വിധേയത്വം കാണിക്കുന്ന അപല ജന്മ കാഴ്ചപ്പാടുകളിൽ നിന്നും മലയാളിയുടെ പൊതു ചിന്തയിലേക്ക് ദളിത് സ്വത്വം പുരോഗമിച്ചത് ഈയര്ഥത്തിലാണ്.

നമ്മുടെ കലയും, പുരോഗമനവും ഇപ്പോഴും ഇതേ ജാതീയമായ കള്ളികൾക്കുള്ളിലും മറ്റു സ്വത്വങ്ങൾ ഇപ്പോഴും പുറത്തുമാണ്. ഇവിടെയിറങ്ങി ലാഭമുണ്ടാക്കുന്ന മിക്ക ന്യൂനപക്ഷ സിനിമകളും ഇതേ സ്യൂഡോ പ്രോഗ്രസ്സിവ് സവർണ നോട്ടത്തിൽ നിന്നുണ്ടായവയാണ്, നമ്മുടെ സാംസ്കാരിക വ്യാപാരങ്ങളിൽ വേരുപിടിച്ച കളയാണ്. അതായത്, കുറേക്കാലം ഇവരുടെ ജീവിതത്തെയും, പെയിനിനെയും നിരത്തേയും പറ്റി വംശീയ തമാശകളുണ്ടാക്കി ലാഭമിണ്ടാക്കിയ ഇവിടുത്തെ മാടമ്പി തമ്പ്രാക്കന്മാർ പറയുകയാണ്, " അട മോനെ, നമ്മൾ ലേശം പുരോഗമിച്ചിട്ടുണ്ട്, ഇയ്യ് ഞങ്ങൾ കരുതുമ്പോലെ അത്രക്ക് മോശമല്ല, ഞങ്ങടെ മാടമ്പി തറവാട് സിനിമാ വിപണിയിൽ നിന്റെ കഥ പറയാൻ നമുക്ക് കുറച് പുരോഗണന സവർണരെ കിട്ടിയിട്ടുണ്ട്" എന്ന് !!
എങ്ങനെ സൂർത്തുക്കളെ, മെസ്സല്ലേ നമ്മൾ???

ഇവിടുത്തെ ഒരു പ്രമുഖൻ മൂവി സ്ട്രീറ്റിൽ ഏറിവരുന്ന ജാതി വിശകലനത്തിൽ അദ്ദേഹത്തിനുണ്ടായ മാനസിക വൈഷമ്യത്തെപ്രതി ട്രോൾ മുഖേന പ്രതികരിക്കുകയുണ്ടായി, ' തിരക്കഥയിലെ ഗ്ലോറിഫിക്കേഷൻ വരുന്ന ഭാഗം ചുവന്ന വരയിടാനാണ് ' ആവശ്യം.
പക്ഷെ കാലങ്ങളായി ഞാനും നിങ്ങളുമടങ്ങുന്ന ബുധിജീവിപക്ഷം ഇവിടുത്തെ പവർലെസ്സ് ജീവിതങ്ങൾക്കുമേൽ വരച്ചിട്ടുള്ള ചുവന്ന വരകളെ കട്ടികൂട്ടാൻ കലയെ വീണ്ടുംവീണ്ടുമുപയോഗിക്കുമ്പോൾ, കലക് വിനോദമല്ലാതെ മറ്റൊരു ധാർമികത ഇല്ലാതാക്കപ്പെടുമ്പോൾ ചിലരെങ്കിലും നിങ്ങൾ ഡിഫൈൻ ചെയ്യന്ന ജാതി വെറിയൻമാരായില്ലെങ്കിൽ നമ്മുടെ ഏകപക്ഷീയമായ സിനിമാ ഉദ്ധാരണങ്ങൾ കൊണ്ടൊക്കെ എന്ത് കാര്യം?
നിങ്ങളുടെ പ്രിവിലേജിന്റെ മട്ടുപ്പാവിൽ നിന്നു ലോകത്തെ നോക്കുമ്പോൾ ജാതി സർട്ടിഫിക്കട്ടിലെ മാത്രം വ്യവഹാരമായിരിക്കും. മറ്റുള്ളവർക്കും അങ്ങനെയാകുമെന്നു നിങ്ങൾ തീരുമാനിക്കുന്നത്ര ആശയ പാപ്പരത്തം വേറെയുണ്ടോ?,
വീണ്ടും പറയാം,അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കാൻ ആഗ്രഹിക്കുന്ന സുരേഷ് ഗോപിയും,ഞാനൊരു പുലയനാണ്, താളം എന്റെ രക്തത്തിലുള്ളതാണെന്നു പ്രഖ്യാപിക്കുന്ന വിനായകനും എനിക്കൊരുപോലെ അല്ല . !!
--------------------------
(ഇവിടുത്തെ പ്രിയദർശൻ ഫാൻസ്‌ തല്ലിക്കൊന്നില്ലെങ്കിൽ മറ്റൊരു സിനിമയുമായി തുടരാം ) 

നീനുവിന്റെ സുന്ദരി

Neenu is a peoples soul. വീടുവെച്ചു മാറിയിട് രണ്ടുവര്ഷമാവുമ്പോഴും ഞാനീ നാട്ടുകാരനായിട്ടില്ല. ഞാനൊരു നാട്ടുകാരനും അല്ല. പ്രാദേശിക സ്വത്വം എനിക്കില്ല. പ്രാദേശികതയുടെ പാറ്റേണുകളിലേക്ക് പരുവപ്പെടാനുള്ള ഫ്ലെക്സിബിലിറ്റിയുണ്ടാക്കിയെടുക്കാൻ നോക്കിയിട്ടുണ്ടെങ്കിലും എപ്പോഴും എന്തോ ഒന്ന് പുറത്തേക്ക് മുഴച്ചു നിന്നു. അങ്ങനെ നാട്ടുകാരും നാട്ടിലെ കൂട്ടുകാരുമില്ലാതെ ഞാനൊരു പാതിവെന്ത (അ )സാമൂഹിക ജീവിയായി കാലം കഴിക്കവേയാണ് ടപ്പേ ന്നു നീനു ഉണ്ടാവുന്നത്. ഈ ടപ്പേ ഏകദേശം ഒരു അഞ്ചുകൊല്ലം മുന്നെയാണ്. നീനുവിനെ ആദ്യമായിട്ട് കണ്ടപ്പോ അതെന്റെ സ്വന്തം കുഞ്ഞായിട്ട് തോന്നി. ഇടക്ക് അവൾ മകളും ഞാനപ്പനും ചിലപ്പോൾ അവളെന്റെ തള്ളയും ഞാനവളുടെ മോനുമായി. മറ്റു ചിലപ്പോ ഞങ്ങൾ രൂക്ഷമായി തല്ലുകൂടി. ഈ അഞ്ചാറു വർഷങ്ങളിൽ ഞാൻ കൺസിസ്റ്റന്റ് ആയി കൺസെൻഡ്‌ ആയിരുന്ന ഒരേയൊരു കാര്യം ഈ ശ്രീമതിയുടെ വളർച്ചയാണ്.
One happy happy soul. One happy talker soul.
She travels the world around her like a butterfly and she's free .

നീനു എന്റെ പാത്രത്തിൽ കയ്യിട്ടു നെയ്പത്തിരി വാരിതിന്നിട്ട് തണുത്തുറഞ്ഞു നനഞു കിടക്കുന്ന വഴിയിലൂടെ ജോഷിച്ചേട്ടന്റെ വീട്ടിലേക്ക് കുത്തനെയോടി. പിന്നെ വരുന്നത് സുന്ദരിയെയും കൊണ്ടാണ്. സുന്ദരി ജോഷിച്ചേട്ടന്റെ വീട്ടിലെ തള്ളപ്പശുവിന്റെ ഒറ്റമോളാണ്. ആരും സുന്ദരി എന്ന് അറിയാതെ പേരിട്ടുപോവുന്ന ഒരു ക്യൂട്ട് ഗോമാതാ ആണ്‌ ശ്രീമതി സുന്ദരി. നീനുവിന്റെ കൂടെ വളരെ അനുസരണയോടെ സുന്ദരി ചെറുപുല്ലുകളൊക്കെ അകത്താക്കി മെല്ലെ നടക്കുന്നു. നീനു വളരെ സീരിയസ് ആയ സ്വകാര്യങ്ങൾ ഏതാണ്ടൊക്കെ സുന്ദരിയോട് പറയുന്നുണ്ടെങ്കിലും തല്ക്കാലം ബ്രെക്ഫാസ്റ്റിലായിരുന്നു സുന്ദരിയുടെ ശ്രദ്ധ. തോട്ടത്തിൽ വെയിൽ വീണുതുടങ്ങുന്നേയുള്ളു. ഡിസംബർ രാവിലെകളിൽ തോട്ടം തണുപ് പൊതിയും. രാവിലെ വെയിൽ വീണിടങ്ങളിലൂടെ ചൂടും തണുപ്പും മാറിക്കൊണ്ട് നടക്കാൻ നല്ല രസാണ്. സുന്ദരിയെ തള്ളയുടെ അടുത് കെട്ടി ജോഷിച്ചേട്ടൻ നടന്നു പോവുമ്പോ നീനു സുന്ദരിയോട് എന്തോ രഹസ്യം പറഞ്ഞു. സുന്ദരി ഒരു പടലം പുല്ല് വേരോടെ പിഴുതു അകത്താക്കുന്നതിനിടയിൽ തലയാട്ടുന്നതുപോലെ എന്തോ മുരണ്ടു. ഉച്ചക്ക് വരാമെന്നു വാക്കുകൊടുത് നീനു തോട്ടം ചാടിയോടി ഇറങ്ങി .

നസീർ



(സ്പോയ്ലർ അലർട്ട് )
----------
നസീറിലെ തമിഴ്നാടാണ് ഞാൻ അനുഭവിച്ച തമിഴ്‌നാടൊക്കെയും. അപൂർണമായ കുഞ്ഞി ബിൽഡിങ്ങുകളും,ആ പ്രദേശത്തിന്റെ ഉള്ളുലകളെ തമ്മിലിടകോർക്കുന്ന രക്തക്കുഴലുകൾ പോലുള്ള കലുങ്കുകളും, ചന്തകളും തിരക്കുകളും,ചൂടുള്ള പല ഭക്ഷണങ്ങളും, റോഡിൽ വീണ് വാടിയ പൂക്കളും, കുടഞ്ഞെറിഞ്ഞുപോലെ കൂട്ടിയിടിച്ച ചിതറിയ നിറങ്ങളും, നസീറിനെ പോലെ മൂകമായി, ചെറിയ സ്‌പേസുകളിലൂടെ മെല്ലെ നടന്നുപോവുന്ന മനുഷ്യരും. നസീർ എഴുതുന്ന കവിതകൾ ആരോടാണ് സംവദിക്കുന്നതെന്നാണ് ഞാൻ ആലോചിച്ചത്. പ്രായത്തിന്റെ, അയാളുടെ ജീവിതത്തെ പറ്റിയുള്ള ആശങ്കയിൽ നിന്നയാൾ സ്വരൂപിക്കുന്ന ചിത്രമാണ് അയാളുടെ വീക്ഷണവും കവിതയും. തന്റെ യാഥാർഥ്യങ്ങളെ മനോഹരമായി കാല്പനികവൽക്കരിക്കുന്ന നസീറിന് പക്ഷെ അവസാനത്തിൽ തനിക്ക് നേരെ അലറിയോടിവരുന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല, അല്ലെങ്കിലയാളത്തിനു തയ്യാറല്ല. കവിത യും വിഷാദവും തീവ്രമായ പ്രണയവും നസീറിനെ അടർത്തിമാറ്റി, അല്ലെങ്കിൽ തന്റെ സാഹചര്യങ്ങളെ അതിന്റെ പരിപൂർണ സൗന്ദര്യത്തോടെ നസീർ കവിതകളാക്കി. കവിത നസീറിനെ അയാളുടെ എല്ലാ വിഷമതകളിലൂടെയും മുന്നോട്ട് നയിക്കുന്നത് കാണാം, നസീർ ഓരത്തുകൂടെ നടന്നു പോവുന്ന ഒരു സാധാരണ മുസ്ലിം ആണ്‌. എന്നാൽ തന്റെ ചുറ്റുപാടിന്റെ യാഥാർഥ്യങ്ങളിൽ വേരുപിടിച്ചിട്ടുള്ള ഹിന്ദുത്വ എന്ന വരണ്ട മനുഷ്യവിരുദ്ധ ആൾകൂട്ടം നസീറിനെ എന്തുകൊണ്ട് ബാധിച്ചില്ലെന്നതാണ് ഈ പടം എന്നെ വല്ലാതെ ഹോണ്ട് ചെയുന്നത്. അയാളുടെ കവിതയിലും ജീവിതത്തിലും ഉള്ള സ്ഥായീഭാവമാണ് നിസ്സഹായത, അതുണ്ടാക്കുന്ന സൈലൻസ് അയാളെയാകെ പൊതിഞ്ഞിരിക്കുന്നതുപോലെയുണ്ട്. അയാളത്തിനോട് ഒത്തുപോവുകയോ, പ്രതികരിക്കുകയോ ചെയ്യുകയല്ല, മാറി രാത്രിയിലെ മഞ്ഞ വെളിച്ചങ്ങൾക്കിടയിലൂടെ വഴിമാറി നടന്നുപോവുകയാണ്. നസീർ സമകാലീന സാമൂഹികവ്യവസ്ഥയുടെ ഒരു കഷ്ണം ദൃശ്യമാണ്, തുടക്കം മുതലേ സിനിമയിൽ സൂക്ഷ്മമായി, മനോഹരമായ നിറങ്ങൾ കൊണ്ടാണ് ഓരോ 4:3 ഫ്രയിമും കംപോസ് ചെയ്തിരിക്കുന്നത്. തമിഴരുടെ നിറത്തോടുള്ള അഭിനിവേശവും,ആൾകൂട്ടം മെല്ലെയൊഴുകുന്ന ജിയോഗ്രഫിയുടെ സൗന്ദര്യവും ഒപ്പിയെടുത്തു നമ്മളെ നസീറിന്റെ ഒരു ദിവസത്തിലേക്ക് ഒരു തീവ്രമായ വാങ്കിന്റെ അകമ്പടിയോടെ വലിച്ചിടുകയാണ്. ബീഡി വലിക്കുകയും, നിസ്കരിക്കുകയും, കവിതയെഴുതുകയും മെചപ്പെട്ട ജീവിതത്തെപ്രതി സ്വപ്‌നം കാണുകയും ചെയ്യുന്ന, മറ്റാരെയും പോലെ ജീവിച്ചുപൊവുന്ന, ഈ മനുഷ്യനിൽ നിങ്ങൾ കാണുന്ന കുഴപ്പം എന്താണെന്ന നൈതികമായൊരു ചോദ്യം ഒരറ്റത്ത് നിന്നും മെല്ലെ തെളിഞ്ഞുവരുന്നുണ്ട് പോകെപ്പോകെ. നമ്മുടെ കാഴ്ചകളെയൊക്കെ തീവ്രമാക്കിയ നിറങ്ങളെ നസീറിന് നേരെ ആക്രോശിച്ചു വരുന്ന ആൾക്കൂട്ടം കുത്തിമറിച്ചിടുന്നുണ്ട്. അവസരമുണ്ടായിട്ടും, അപായത്തിനു ചെവികൊടുക്കാതെ, ഓടാൻ കൂട്ടാക്കാതെ, മണ്ണിൽ ചവിട്ടി ബീഡി വലിച്ചുകൊണ്ടു നടന്നുപോവുന്ന നസീർ അങ്ങനെയങ്ങവസാനിക്കുകയാണ്. വളരെ കുറച്ചുപേരിലൂടെ മാത്രം ഓർക്കപ്പെടാൻ പോവുന്ന, മനോഹരമായൊരു എക്‌സിസ്റ്റൻസ്.

വെള്ളാണ്ടിവിലാസിലെ റോഷ്‌നി




(കാലത്തോളം നാം അടിമപ്പെട്ടു പോവുന്ന ലഹരി വേറെയില്ല. അതുകൊണ്ടാണ് കാലങ്ങളിൽ നിന്നൊന്നും നമുക്ക് തിരിച്ചു കയറാൻ കഴിയാത്തത്.. )
.

.
എക്സ്ട്രാ ഡ്യൂട്ടി കിട്ടിയ വിഷമത്തിൽ താടിക്ക് കൈ കൊടുത്ത കുന്തിച്ചിരുന്ന രഘു സാറിന്റെ പുറത്തു തട്ടി, ഒരു ലോഡ് സഹതാപം ചൊരിഞ്, തോൾ ബാഗിട്ടു നേരെ സ്റ്റാഫ്‌റൂമിലേക്ക് കയറി. സാക്ഷാൽ പ്രിൻസിപ്പൽ ഇൻചാർജ് ജ്ഞാനസുന്ദരി മുഖത്തേക് നോക്കാതെ രജിസ്റ്റർ എടുത്ത് മുന്നിലേക് നീട്ടി.അടുത്തു തലയറ്റു കിടന്ന പേനയെടുത്ത് എന്റെ കോളത്തിലൊരു അലസനോപ്പ് കുത്തിവരഞ്ഞിട്ടു. ഒരു ദിവസത്തെ വിയർപ് കുടിച്ചു വീർത്ത സോക്സ്‌ വലിച്ചു കയറ്റി ക്യാന്വാസിന്റെ ലേസ് കൂട്ടിക്കെട്ടുമ്പോഴാണ് സാറെന്നു വിളിച് ആറാം ക്ലാസിലെയും ഒൻപതാം ക്‌ളാസ്സിലെയും പിള്ളേർ വരുന്നത് . ലോങ്‌ബെൽ കഴിഞ്ഞ് സായാഹ്ന ഒപ്പും ചാർത്തി പുറത്തിറങ്ങിക്കഴിഞ്ഞാൽ, പുറത്തു വരാന്തയിൽ കുട്ടികളോടൊപ്പമിരുന്നു സംസാരിക്കുന്നത് രസമാണ്...
മൂന്നര കഴിഞ്ഞും പേപ്പർ വർക്കുമായി മല്ലിടുന്ന രഘു സാറിനെ കാത്തു നില്കുന്നതൊക്കെ ചടങ്ങാണ്. ശ്വാസം മുട്ടിത്തുടങ്ങും..

"Sir, i have some unfinished things downstairs, see you in office" എന്ന് പറഞ്ഞ് മിനിറ്റ് സൂചി നാല്പത്തിന് കിഴുക്കുന്നതിനു മുൻപേ ഞാൻ സ്റ്റെപ്പുകൾ വ്യഗ്രതയോടെയിറങ്ങും.കൈപ്പൻ വേപ്പ് വേപ്മരത്തിന്റെ തണലിൽ, വരണ്ടയിലൊരു കോണിലിരുന്നു ഞാൻ മുന്നിലെ വിശാലമായ സ്കൂൾ ഗ്രൗണ്ടിലേക്കും, മതിലിനിപ്പുറം വരണ്ടു കിടക്കുന്ന തരിശു ഭൂമിയിലേക്കും നോക്കിയിരിക്കും. മങ്ങിയ നിറങ്ങളുടെ ലോകമാണിത്..
"എന്ന യോസിക്കിരിങ്ക സർ "

മനസിലൊരു കുഞ്ഞു ശബ്ദം വീണു പൊട്ടി.
യു കെ ജി യിലെ രോഷ്ണിയാണ്. മുഖത്തു ഞാനറിയാതെയൊരു ചിരി പടരും രോഷ്നിയെക്കണ്ടാൽ. രോഷ്‌നിയുടെ മുടിക്ക് അവളുടെ അതേ സ്വഭാവമാണ്. അനുസരണയില്ല. എത്ര ക്ലിപ്പിട്ടു കെട്ടിയാലും ഇടയിലൂടെ നൂഴ്ന്നിറങ്ങുന്ന ചെമ്പൻ മുടിയിഴകൾ അവളുടെ തിളങ്ങുന്ന ചാരക്കണ്ണുകൾക് മുന്നിലൂടെ കാറ്റിനൊപ്പം പിടച്ചാടിക്കൊണ്ടിരിക്കും. ടീചെര്മാരുടെ കണ്ണിലെ കരടാണ് റോഷ്‌നി. വികൃതി, വാ തുറന്നാൽ നിർത്തില്ല, വാഴക്കാളി ശാഠ്യക്കാരി അധികപ്രസംഗി. ഇതാത്തയുടെ മകൾ നീനുവിനയാണ് അവളെ കാണുമ്പോൾ ഓര്മ വരിക. ഛോട്ടാ ഭീമിന്റെ പടമുള്ള വാട്ടർ ബോട്ടിൽ തൂക്കി, പകുതി സിബ്ബിട്ട വാ പിളർന്ന ബാഗ് തൂക്കി ഇളം ചിരിയുമായി റോഷ്‌നി എന്റെ അരികിൽ വന്നിരുന്നു.
"Nothing റോഷ്‌നി, ചുമ്മാ ഏതോ "
ഞാനൊഴുക്കൻ മട്ടിലൊരു മറുപടി കൊടുത്തു "ഉങ്ക ഗൈഡ് ബുക്ക് കൊഞ്ചം കാമിങ്കെ സർ, നീങ്കെ അതിലെ നിറയെ പിക്ചർ വരഞ്ഞിരിക്കേണ് കരിഷ്മാക്ക സൊന്നാര് "
ആവശ്യം എന്റെ ഡയറി കാണലാണ്...
കഴിഞ്ഞ ലീവിന് നാട്ടിൽ നിന്ന് പോരുമ്പോൾ വാങ്ങിച്ചതാണ്.
അതിൽ ഞാൻ പലതും കുത്തിവരഞ്ഞു വെക്കാറുണ്ട്..
യുകെജി ക്‌ളാസ്സിലെ ബഹളത്തിനിടയിലൂടെ കമലേഷും കരിഷ്മയും വൈഷ്ണവിയും ആദിയും എന്നെ സങ്കടത്തോടെ പാളി നോക്കി. സ്കൂൾ ബസ് വരുന്ന വരെ ചെയ്യാൻ കവിത മിസ് എന്തോ വർക്ക് കൊടുത്തതിനാൽ എന്നോട് സംസാരിക്കാൻ വരാൻ പറ്റാത്തതിന്റെ സങ്കടമാണ്. ഞാൻ ബാഗിൽ നിന്നും ഡയറിയെടുത്ത് അവൾക്ക് കൊടുത്തു.. ചമ്മ്രം പടിഞ്ഞിരുന്ന് ബുക്ക് മടിയിൽ വെച് ഓരോ താളും റോഷ്‌നി കൗതുകത്തോടെ മറിച്ചു. ഓരോ ചിത്രങ്ങൾക്കിടയിലും "ഇത് യാർ സർ ഇത് യെന്നെത് സർ, റൊമ്പ അളകാര്ക്ക് സർ "
എന്നിങ്ങനെയുള്ള ചോദ്യങ്ങൾ വന്നു കൊണ്ടേയിരുന്നു. രോഷ്‌നിക്ക് മാത്രമേ ഞാനത്രയും ക്ഷമയോടെ മറുപടി കൊടുക്കാറുള്ളു. രോഷ്‌നിയുടെ ഓരോ വാക്കിലും നോട്ടത്തിലും കുസൃതി ഒളിഞ്ഞിരിക്കും.ഇടപ്പാടിയിലെ വൈകുന്നേരത്തിരക്കിലൂടേ ബസിഴഞ്ഞ് നടക്കുമ്പോൾ രോഷ്‌നിയെന്നെ ഒളിഞ്ഞും തെളിഞ്ഞും കണ്ണുരുട്ടിയും നോക്കി പേടിപ്പിക്കും തോക്കെടുത്ത് എന്റെ നെഞ്ചിലേക് നിറയൊഴിക്കും, നായികയുടെ വെടിയേറ്റ വില്ലനെപ്പോലെ ഞാൻ നെഞ്ചിൽ കൈ വെച് സീറ്റിലേക് ചാഞ്ഞ് മരിച്ചതു പോലെ കിടക്കും. ബസിലെ പിള്ളേരുടെ തിരക്കുകൾക്കിടയിലൂടെ നീന്തി വന്നവൾ എന്റെ നെഞ്ചിൽ പതിയെ തൊട്ടു നോക്കി ഉണ്ടക്കണ്ണുരുട്ടി ചിരിക്കും.
"സാർ, നീങ്കെ നല്ലവേ നടിക്കിറീങ്കെ സർ "പെട്ടെന്നുയിർത്തെഴുന്നേറ്റ ഞാനവളെ നിറച്ചും ഇക്കിളിയിടും. ആർത്തു ചിരിച്ചു കൊണ്ട് മുന്നിലേക്കോടുന്ന അവളെ ഞാൻ വിരല്തൊക്ക് കൊണ്ട് നിറയൊഴിക്കും..

"വീട്ടിലെ പോണതുക്കപ്പറം എന്ന പന്നുവെന് റോഷ്‌നി "?
"നാന് യൂണിഫോം കൾട്ടിട്ട്, വേറെ ഡ്രെസ്സ് പൊട്ടിട്ട്, സാവിയെടുത്ത് റൂം പൂട്ടി, പാട്ടി വീട്ടിലെ പോയീ ചോട്ടാ ഭീം പാപ്പോം
"ആഹാ ഛോട്ടാ ഭീം എനക്കും പുടിക്കും "
"ഛോട്ടാ ഭീമെല്ലാം എന്ന മാതിരി ചിന്ന പസംഗ താ പാപ്പോം സർ .. ഒരീണത്തിൽ ..പാടിയാണ് റോഷിനി പറയുക....കേട്ടിരുന്നു പോവും.മണി കിലുങ്ങുന്നത് പോലെയാണവൾ ചിരിക്കുക. ബസ് ടൗണിൽ നിന്ന് തെറ്റിത്തിരിഞ്ഞ് ചർച്ചിലേക്കുള്ള ഇടുക്കു റോഡ് പിടിക്കും.റൂമിലേക്കുള്ള ഇടറോഡിൽ സഡ്ഡനിട്ടു ഡ്രൈവർ നിർത്തും.
"അപ്പൊ നാൻ കെളംബറെ റോഷ്‌നി, see you tomorrow" എന്ന് പറഞ്ഞ് ഞാൻ തോൾബാഗ് എടുത്തിടും."ഓക്കേ,സ്പോക്കൺ സാർ " എന്ന് പറഞ്ഞവൾ മറ്റു കുട്ടികളോട് തല്ലുപിടിച്ചു തുടങ്ങും " . കുട്ടികളോട് ബൈ പറഞ്ഞ് ഞാൻ ആ ദിവസത്തിന്റെ ഒടുക്കത്തിലേക് മടക്കമാരംഭിക്കും. സന്ധ്യയും രാത്രിയും ഊഴമിട്ടെത്തും. ഒരു ദിവസം എന്നെ പിരിഞ്ഞ് ഇരുട്ടിനോടൊപ്പം പോവും.ഇരുവഴങ്ങളിലും ഓടയുടെ മണം പരന്ന ചെറുവീടുകൾക്കുള്ളിലൂടെ സന്ധ്യയിലേക്കിറങ്ങുന്ന തോർത്ത് യന്ത്രങ്ങളുടെ ശബ്ദങ്ങൾക്കിടയിലൂടെ നീളൻ ഒറ്റകൈ ബാഗേന്തി ഞാൻ റൂമിലേക്ക്‌ നടക്കും. സലീഷ് എത്തിക്കാണും, വയസ്സൻ താത്ത അവനെ താടീ എന്ന് വിളിച്ചു പിറകെ കൂടിക്കാണും.. (റൂം ഓണറുടെ അച്ഛനായിരുന്നു താത്ത. ഞങ്ങൾ സേലം വിട്ടതിനു ശേഷം മരണപ്പെട്ടെന്നറിഞ്ഞു. ) സയാമീസ് ഇരട്ടകൾ രഞ്ജിത്തും ബേസിലും വരും.. പിന്നെ, ഡിസ്ക്കവറിൽ സോബിച്ചനെത്തും <3

 Kaathal: is Mathew a humanistic exploration beyond the objective constraints of sexuality?   സിനിമ എന്ന നിലക്ക് തന്മയത്വമുള്ള  മേക്കിംഗും സ...